ഇരിക്കൂർ: കോവിഡ് മഹാമാരിക്കിടയിലും പഞ്ചായത്തിൻെറ വികസന പ്രവർത്തനങ്ങൾക്കിടയിലും വീണുകിട്ടുന്ന സമയം ഉപയോഗിച്ച് കൂടാളി പഞ്ചായത്ത് അഞ്ചാം വാർഡ് മെംബറും വികസന സ്ഥിരംസമിതി ചെയർമാനുമായ കെ.വി. കൃഷ്ണനും സുഹൃത്തായ പി.മോഹനനും തരിശുഭൂമിയിൽ കൃഷി ചെയ്ത് വിളയിച്ചത് നൂറുമേനി. കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ ശിശുമന്ദിരത്തിനു പരിസരത്തെ അരയേക്കർ സ്ഥലത്താണ് ഇവർ കൃഷി നടത്തുന്നത്. വെള്ളരി, കക്കിരി, പയർ, പച്ചമുളക്, വെണ്ട പീച്ചിങ്ങ, ചീര, വഴുതിന, തക്കാളി, മരച്ചീനി, മധുരക്കിഴങ്ങ്, ചേമ്പ് തുടങ്ങി നിരവധി വിളകളാണ് കൃഷിയിറക്കിയത്. വിഷരഹിത പച്ചക്കറിയായതിനാൽ സാധനങ്ങൾ വാങ്ങിക്കാൻ നാട്ടുകാർ തോട്ടത്തിൽതന്നെ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.