ന്യൂമാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ പന്ന്യന്നൂർ സ്വദേശിയായ 55 കാരനായ എസ്.ഐ ഉൾപ്പെടെ പഞ്ചായത്തിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെ 22 പേരെ നിരീക്ഷണത്തിലാക്കി. സ്റ്റേഷൻ ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമൻെറ് സോണാക്കി. തലശ്ശേരി ഫയർ ആൻഡ് െറസ്ക്യൂ ഉദ്യോഗസ്ഥരെത്തി സ്റ്റേഷൻ അടച്ചിട്ട് അണുനശീകരണം നടത്തി. എസ്.ഐ ഡ്യൂട്ടിയിലില്ലാത്ത ദിവസം ജോലിയിലുണ്ടായിരുന്നവരാണ് ഇപ്പോൾ സ്റ്റേഷൻ ചുമതല വഹിക്കുന്നത്. എസ്.ഐക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈ മാസം 16 മുതൽ 23 വരെ ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 25 പൊലീസ് ഉദ്യോഗസ്ഥരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുമെന്ന് ന്യൂമാഹി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. സജിത് പ്രസാദ് അറിയിച്ചു. നാലാം വാർഡിലെ 36കാരിയായ ഗർഭിണിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഭർത്താവിനും 45, 22, 16, ഒമ്പത് വയസ്സ് പ്രായമുള്ള മൂന്ന് കുടുംബാംഗങ്ങൾക്കുമാണ് ചൊവ്വാഴ്ച പോസിറ്റിവായത്. ഇതോടെ ന്യൂ മാഹി പഞ്ചായത്തിൽ രോഗികളുടെ എണ്ണം 22 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.