തലശ്ശേരിയിൽ കുടുംബത്തിലെ ആറു പേർക്ക് കോവിഡ്

തലശ്ശേരി: കാഞ്ഞങ്ങാട് ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തലശ്ശേരിക്കാരനായ യുവാവിന് കോവിഡ്. ഇതേത്തുടർന്ന് കുടുംബത്തിലെ പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള മറ്റുള്ളവർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. തലശ്ശേരി നഗരസഭയിലെ കോടതി വാർഡിലാണ് യുവാവ് ഉൾപ്പെടെ ആറു പേർക്ക് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചത്. വീട് സ്ഥിതിചെയ്യുന്ന ചേറ്റംകുന്ന് പ്രദേശം ഇതോടെ കണ്ടെയ്ൻമൻെറ് സോണിലായി. കാഞ്ഞങ്ങാട്‌ ജോലിചെയ്യുന്ന യുവാവ് കഴിഞ്ഞയാഴ്ച രണ്ടുദിവസം ലീവിൽ തലശ്ശേരിയിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് തിരിച്ചുപോയ ശേഷം പനിയും ജലദോഷവുമുണ്ടായി. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. ആരോഗ്യ വകുപ്പിൻെറ നിർദേശപ്രകാരം കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇയാളുടെ ഭാര്യ, ഒരു വയസ്സുള്ള കുഞ്ഞ്‌, സഹോദരി, അവരുടെ കുഞ്ഞ്, മാതാവ് എന്നിവർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. വീടിൻെറ 100 മീറ്റർ പരിധിയാണ്‌ കണ്ടെയ്ൻമൻെറ് സോണായി അടച്ചത്‌. 45ാം വാർഡിൽ ഒരാൾക്ക്‌ കോവിഡ്‌ പോസിറ്റിവായതിനാൽ എ.വി.കെ. നായർ റോഡിലെയും ജൂബിലി റോഡിലെയും വ്യാപാരസ്ഥാപനങ്ങൾ കഴിഞ്ഞദിവസം അടച്ചിരുന്നു. പഴയ ബസ്‌സ്‌റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്‌സിലെ കടയിൽ ജോലിചെയ്യുന്ന ഒരു യുവാവിനും ‌കോവിഡ്‌ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കട അടപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.