ഇരിക്കൂർ ഗവ. ആശുപത്രിയിൽ രാത്രി ചികിത്സക്ക് സൗകര്യം

ഇരിക്കൂർ: ഇരിക്കൂറിലും പരിസരങ്ങളിലും രാത്രി കാലത്ത് ഡോക്ടറും ചികിത്സയും ഇല്ലാതിരുന്ന പ്രശ്നത്തിന് പരിഹാരമായി. ആരോഗ്യ വകുപ്പ് രാത്രി കാല ചികിത്സക്കായി രണ്ട് ഡോക്ടർമാരെയും ഒരു ഫാർമസിസ്റ്റിനെയും നിയമിച്ചു. 2010ലാണ് പി.എച്ച്.സിയായിരുന്ന ആശുപത്രിയെ സി.എച്ച്.സിയാക്കി ഉയർത്തിയത്. 2017ൽ സായാഹ്ന ഒ.പി ആരംഭിച്ചു. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തത് പ്രയാസമുണ്ടാക്കുന്നതായി പരാതിയുയർന്നിരുന്നു. ഈ പ്രദേശങ്ങളിലെ സ്വകാര്യ ക്ലിനിക്കുകൾ രാത്രി എട്ടുവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.