ഹൈടെൻഷൻ വൈദ്യുതി ലൈൻ അഴിച്ചുനീക്കിയാണ് മരങ്ങൾ മുറിച്ചുമാറ്റുന്നത് ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് മുതല്‍ കല്ലേരിമലവരെയുള്ള റോഡരികിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാന്‍ തുടങ്ങി. രണ്ടുവർഷം മുമ്പ് ഈ റോഡിൽ ഓട്ടോറിക്ഷയുടെ മുകളിൽ മരം കടപുഴകി വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടർന്ന് അപകട ഭീഷണിയുർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. പല സ്ഥലങ്ങളിലും മരം കടപുഴകി അപകടമുണ്ടായിരുന്നു. രണ്ടാഴ്ചക്കിടെ പേരാവൂർ -കാക്കയങ്ങാട് റോഡിൽ മാത്രം നാലുതവണയാണ് മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടത്. പൊതുമരാമത്ത് വകുപ്പും സോഷ്യൽ ഫോറസ്ട്രിയും വൈദ്യുതി വകുപ്പും കൈകോർത്താൽ മാത്രമേ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയുകയുള്ളൂ. ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നതാണ് മരം മുറിച്ചുനീക്കാൻ തടസ്സം. ലൈൻ അഴിച്ചുമാറ്റിയാണ് ഈ മേഖലയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.