ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച സി.ആര്‍.പി.എഫ് സൈനികന്‍ മരിച്ചു

പെരിങ്ങോം: ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റിവായ സി.ആര്‍.പി.എഫ് സൈനികന്‍ മരിച്ചു. വെള്ളോറ എടോളിയിലെ വി.പി. രാഘുനാഥന്‍ (51) ആണ് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശ്രീനഗറിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍നിന്ന് ജൂലൈ 19ന് നാട്ടിലെത്തിയ ഇദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ രോഗം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ 28ന് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കും വിധേയമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 30ന് കോവിഡ് പോസിറ്റിവാണെന്നു കണ്ടെത്തി. തുടര്‍ന്ന് കണ്ണൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനഫലം നെഗറ്റിവായെങ്കിലും ചൊവ്വാഴ്ച രാവിലെ മരണമടഞ്ഞു. പരേതനായ കണ്ണ‍ൻെറയും പിലാക്കാല്‍ ലീലയുടെയും മകനാണ്. ഭാര്യ: ലീന. മക്കള്‍: അക്ഷയ, അനന്തു. സഹോദരങ്ങള്‍: രാമചന്ദ്രന്‍, സരള. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു സംസ്‌കരിച്ചു. raghunathan obit chp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.