വയോധികൻെറ കൊല: പ്രതിയുമായി തെളിവെടുത്തു ശ്രീകണ്ഠപുരം: വയോധികൻെറ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരുവേശി അരീക്കാമലയിലെ കാട്ടുനിലത്തിൽ കുര്യാക്കോസിനെ (അപ്പച്ചൻ–78) കൊലപ്പെടുത്തിയ കേസിലാണ് വലിയരീക്കാമല ചാത്തമലയിലെ പിണക്കാട്ട് ബിനോയ് സെബാസ്റ്റ ്യനെ (42) തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിൻെറ നേതൃത്വത്തിൽ അരീക്കാമലയിലെ പാറക്കടവ് തോട്ടിൻ കരയിലും സമീപത്തെ റബർ തോട്ടത്തിലുമെത്തിച്ച് വ്യാഴാഴ്ച തെളിവെടുത്തത്. കൊലയുടെ സാഹചര്യങ്ങൾ വിവരിച്ച പ്രതി സ്ഥലവും കാട്ടിക്കൊടുത്തു. പ്രതിയുടെ ഡി.എൻ.എ പരിശോധനക്കായി പൊലീസ് സാമ്പിൾ ശേഖരിച്ച് ലാബിലേക്കയച്ചു. സംഭവസമയത്തെ വസ്ത്രങ്ങളും പരിശോധിച്ചു. കഴിഞ്ഞ ശനിയാഴ്ച കാണാതായ കുര്യാക്കോസിനെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രിയോടെ അരീക്കാമല പാറക്കടവ് തോടിന് സമീപം മരിച്ചനിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഡിവൈ.എസ്.പി രത്നകുമാർ നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന സംശയമുയർന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരിച്ചയാളുടെ കഴുത്തിന് പിടിമുറുക്കിയതിൻെറ ലക്ഷണങ്ങളുണ്ടെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയിയെ പിടികൂടിയത്. ബിനോയ് കുര്യാക്കോസിൻെറ കഴുത്തിന് പിടിച്ച് ഞെക്കിക്കൊലപ്പെടുത്തിയ ശേഷം, വീണു മരിച്ചതാണെന്ന് കരുതാനായി മൃതദേഹം പാറക്കടവ് തോടിനരികിൽ കിടത്തുകയായിരുന്നു. പിന്നീട് കുര്യാക്കോസിനായി നാട്ടുകാർ തിരച്ചിൽ നടത്തുമ്പോഴും മൃതദേഹം സംസ്കരിക്കുമ്പോഴും പ്രതി സ്ഥലത്തെത്തിയില്ല. കുര്യാക്കോസുമായി നിരന്തര ബന്ധമുണ്ടായ പ്രതി ഇവിടങ്ങളിൽ വരാത്തത് പ്രദേശവാസികളിൽ സംശയമുണർത്തിയതോടെയാണ് ബിനോയി പൊലീസിൻെറ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.