കാസർകോട്: കോവിഡ് -19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കാതിരിക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്ന കാസര്‍കോട് ജില്ല ഭരണകൂടം നടപ്പാക്കുന്ന 'മാഷ്'പദ്ധതിക്ക് സർക്കാറിൻെറ പ്രശംസ. കാസര്‍കോട് മാതൃകയില്‍ മറ്റ് ജില്ലകളിലേക്കും മാഷ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കലക്ടർ പറഞ്ഞു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിൻെറ നിർദേശപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പയുടെ മേല്‍നോട്ടത്തിലാണ് അധ്യാപകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് 'മാഷി'ൻെറ ലക്ഷ്യം. കൈകള്‍ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ അധ്യാപകരുടെ പ്രത്യേക സംഘത്തെ വാര്‍ഡുകള്‍ തോറും നിയോഗിക്കും. അധ്യാപകര്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ ബോധവത്കരണം നല്‍കും. നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അത് അനുസരിക്കാത്തവരെ ശാസിച്ചും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചുമാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് നിര്‍വ്യാപന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.