ആലുവ: ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ബുധനാഴ്ച 31 കേസുകൾ രജിസ്റ്റർ ചെയ്തു. ഒൻപതുപേർ അറസ്റ്റിൽ. 15 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 50 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 16,195 കേസുകളിൽ നിന്നായി 13,204 പേരെ അറസ്റ്റ് ചെയ്തു. 7,546 വാഹനങ്ങൾ കണ്ടുകെട്ടി. കർഫ്യൂ മേഖലകളിൽ കൂടുതൽ കോവിഡ് പരിശോധന വേണം -എം.എൽ.എ ആലുവ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആക്റ്റിവ് സർെവയ്ലൻസ് നടത്തുകയാണ് വേണ്ടതെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പോസിറ്റിവ് റിപ്പോർട്ട് ചെയ്തവരുടെ പ്രൈമറി കോൺടാക്ടിലുള്ളവർക്ക് കോവിഡ് ടെസ്റ്റ് എത്രയും വേഗം നടത്തണം. പരിശോധനകളുടെ എണ്ണം കൂട്ടി പോസിറ്റിവ് ആണോ നെഗറ്റിവ് ആണോ എന്ന് കണ്ടെത്തിയാൽ മാത്രമാണ് രോഗം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ബുധനാഴ്ച കീഴ്മാട് കുളക്കാട് അംഗൻവാടിയിൽ 41പേരുടെ കോവിഡ് ടെസ്റ്റ് നടത്തിയതായും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. എഫ്.എൽ.ടി.സി കലക്ഷൻ സൻെറർ ആലുവ: ശ്രീമൂലനഗരം പഞ്ചായത്തിലെ എഫ്.എൽ.ടി.സി കലക്ഷൻ സൻെറർ ശ്രീഭൂതപുരത്ത് പഞ്ചായത്ത് പ്രസിഡൻറ് അൽഫോൺസ ആദ്യ വിഹിതം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം തൗഹീദ്നഗർ യൂനിറ്റ് കമ്മിറ്റിയാണ് സൻെറർ ഒരുക്കിയത്. പ്രസിഡൻറ് എ.എ. സുധീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിദ ബീരാസ്, വാർഡ് അംഗം ഷൺമുഖൻ, കെ.എൻ.എം ജില്ല സെക്രട്ടറി എം.കെ. ഷാക്കിർ, അബ്ബാസ് സ്വലാഹി, ഹുസൈൻ സ്വലാഹി മറ്റ് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെ ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ കലക്ഷൻ സൻെറർ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.