അടിമാലി: ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്ന് അടച്ച ജില്ലയിലെ ജനമൈത്രി പൊലീസ് കാൻറീനുകൾ ഉപാധികളോടെ തുറക്കാൻ ഡി.ജി.പിയുടെ അനുമതി. ഡിസംബർ 20 വരെയാണ് അനുമതി. തിങ്കളാഴ്ച ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിവരേശഖരം നടത്തിയശേഷമാണ് ഡിസംബർ 20വരെ പൊലീസ് കാൻറീനുകൾ തുറക്കാൻ അനുമതി നൽകിയത്. എസ്.എച്ച്.ഒമാർ നൽകിയ രേഖകൾ ഇതിനോടകം വിശദപരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞദിവസമാണ് അടിമാലി, മൂന്നാർ, കട്ടപ്പന, പീരുമേട്, തൊടുപുഴ, നെടുങ്കണ്ടം പൊലീസ് കാൻറീനുകളിൽ പൊതുജനങ്ങളെ വിലക്കി ജില്ല പൊലീസ് മേധാവി ഉത്തരവിട്ടത്. പൊലീസിന് മാത്രമായി പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അസോ. ഇടപെട്ട് എല്ലാ കാൻറീനുകളും അടപ്പിക്കുകയായിരുന്നു. നടത്തിപ്പിലെ ക്രമക്കേട് അടക്കം കണക്കിലെടുത്താണ് കാൻറീൻ വിഷയത്തിൽ എസ്.പി ഇടപെട്ടതെന്നാണ് വിവരം. അനുമതിയില്ലാതെ പൊലീസ് ഭുമിയിൽ നിർമാണപ്രവൃത്തി സാധ്യമല്ലെന്നിരിക്കെ കാൻറീനുകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയുമായിരുന്നു എസ്.പിയുടെ നടപടി. എന്നാൽ, എസ്.പിയുടെ നടപടി പിൻവലിപ്പിക്കാൻ സർക്കാർതല സമ്മർദം ശക്തമായി. പൊലീസ് അസോ. പ്രതിഷേധിച്ചതോടെ ജില്ലയിലെ മന്ത്രി അടക്കം ഇടപെട്ടെന്നാണ് വിവരം. തുടർന്നാണ് താൽക്കാലികമായി ഡി.ജി.പി അനുമതി നൽകിയത്. കീഴടങ്ങാനിറങ്ങിയ പോക്സോ കേസ് പ്രതി 'വട്ടംകറങ്ങി'; ഒടുവിൽ റിമാൻഡിൽ തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ പ്രതി നേരിട്ടെത്തി രണ്ടുവർഷത്തിനുശേഷം കീഴടങ്ങി. രണ്ട് കോടതികളിലും ഒരു പൊലീസ് സ്റ്റേഷനിലും കറങ്ങിയതിനൊടുവിലാണ് പ്രതിക്ക് പിടികൊടുക്കാൻ അവസരമൊരുങ്ങിയത്. ശാന്തമ്പാറ സ്റ്റേഷനിലെ ക്രൈംനമ്പർ 455/2018 കേസിലെ പ്രതി ബിജുവാണ് കീഴടങ്ങാൻ അവസരം ചോദിച്ച് രണ്ടുദിവസം കറങ്ങിയത്. ഒരു കോടതിയിലെത്തിയപ്പോൾ പോക്സോ കോടതിയിൽ ഹാജരാകാനാണ് നിർദേശിച്ചത്. അവിടെ എത്തിയപ്പോഴാകട്ടെ മജിസ്ട്രേറ്റില്ല. പ്രതി ഒടുവിൽ മൂന്നാർ സ്റ്റേഷനിലെത്തി കീഴടങ്ങി. ശാന്തമ്പാറ സ്റ്റേഷനിൽ വിളിച്ചറിയിച്ചതനുസരിച്ച് അവരെത്തി മേൽനടപടി സ്വീകരിച്ച് വീണ്ടും പോക്സോ കോടതിയിൽ. ദിവസങ്ങൾ നീണ്ട 'കീഴടങ്ങൽ പ്രക്രിയ'ക്കൊടുവിൽ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.