ചെറുതോണി: ജില്ല ഭരണ സിരാകേന്ദ്രം ഉൾപ്പെടുന്ന പൈനാവ് ഡിവിഷൻ പിടിക്കാൻ വാശിയേറിയ മത്സരമാണ്. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും കഴിഞ്ഞതവണ കൈവിട്ടുപോയ സീറ്റ് പിടിക്കാൻ യു.ഡി.എഫും കടുത്ത പോരാട്ടത്തിലാണ്. മുൻ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സത്യനാണ് എൽ.ഡി.എഫ് സ്ഥാനാർഥി . പട്ടികജാതി ക്ഷേമസമിതി ജില്ല സെക്രട്ടറി, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വാഴത്തോപ്പ് സഹകരണ ബാങ്ക് ഡയറക്ടർ, ഇടുക്കി വികസന അതോറിറ്റി മെംബർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യു.ഡി.എഫ്. ഗോദയിൽ ഇറക്കിയിരിക്കുന്നത് പുതുമുഖത്തെയാണ്. മുട്ടം മണിപാറ കോളനിയിൽ താമസിക്കുന്ന വിനയവർധൻ കെ.എസ്.യു ജില്ല സെക്രട്ടറി, എം.ജി യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർ, കെ.എസ്.യു തൊടുപുഴ ന്യൂമാൻ കോളജ് യൂനിയൻ പ്രസിഡൻറ്, യൂത്ത് കമീഷൻ ജില്ല കോഓഡിനേറ്റർ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമാണ്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. എം.എ ബി.എഡ് ബിരുദധാരി. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ബി.ജെ.പി സ്ഥാനാർഥി ഷീന തങ്കപ്പൻ മണിയാറംകുടി സ്വദേശിനിയാണ്. സി.പി.എം പ്രവർത്തകനായിരുന്ന പരേതനായ വരിക്കപ്പിള്ളിൽ തങ്കപ്പൻെറ മകളാണ്. ഭർത്താവ് ബിനു ചേലച്ചുവട്ടിലെ ചുമട്ടുതൊഴിലാളിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫിൽ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ലിസമ്മ സാജൻ 857 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം, ഇരട്ടയാർ പഞ്ചായത്തുൾപ്പെടെ 47 വാർഡുകളും ആറ് ബ്ലോക്കു വാർഡുകളും ചേർന്നതാണ് പൈനാവ് ഡിവിഷൻ. ഇത്തവണ പട്ടികവർഗ വിഭാഗക്കാർക്കുള്ള സംവരണ വാർഡാണ്. ഇരുമുന്നണി സ്ഥാനാർഥികളും മാറിമാറി ജയിച്ച ഡിവിഷനാണിത്. TDL KG SATHYAN PAINAVU പൈനാവ് ഡിവിഷനിൽ ഇടത് സ്ഥാനാർഥി കെ.ജി. സത്യൻ ഓട്ടോറിക്ഷ തൊഴിലാളിേയാട് വോട്ട്ചോദിക്കുന്നു TDL JAYAVARDHAN PAINAVU പൈനാവ് ഡിവിഷനിൽ വിനയവർധൻ വോട്ട് ചോദിക്കുന്നു സംവരണ അട്ടിമറി; സൂചന സത്യഗ്രഹം നടത്തി തൊടുപുഴ: സംവരണ അട്ടിമറിക്കെതിരെ സംയുക്ത പ്രക്ഷോഭ സമിതി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സത്യഗ്രഹം നടത്തി. ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡൻറ് കെ.കെ. ജിൻഷു ഉദ്ഘാടനം ചെയ്തു. ഗോത്രമഹാസഭ ജില്ല കൺവീനർ പി.ജി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.ഡി.എസ് ചെയർമാൻ വിജോ വിജയൻ, ആദിവാസി ഫോറം പ്രസിഡൻറ് പി.എൻ. മോസസ്, സി.കെ. ബേബി, സി.എസ്. ജിയേഷ് തുടങ്ങിയവർ സംസാരിച്ചു. TDL MINI CIVIL STATION SATHYAGRAHAM തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംയുക്ത പ്രക്ഷോഭ സമിതി ആഭിമുഖ്യത്തിൽ നടന്ന സത്യഗ്രഹം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.