ഇനി അനൗൺസ്മൻെറ് ആരവം... പഞ്ചായത്തിൽ ഒരു സ്ഥാനാർഥിക്ക് ഒരു വാഹനം തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ വരും ദിവസങ്ങളിൽ നഗര ഗ്രാമവീഥികളി മൈക്ക് അനൗൺസ്മൻെറിൻെറ ആരവം ഉയരും. സാധാരണ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് തന്നെ മൈക്ക് അനൗൺസ്മൻെറ് ആരംഭിക്കുന്നതാണെങ്കിലും ഇത്തവണ മെല്ലെപ്പോക്കാണ് കാണുന്നത്. വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രം അവശേഷിക്കുേമ്പാഴും വാഹനങ്ങളിലെ അനൗൺസ്മൻെറ് പലയിടങ്ങളിലും ആരംഭിച്ചില്ല. ഇത്തവണ സ്ഥാനാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് വോട്ട് കുടുതലായി തേടുന്നത്. പുതിയ ട്രൻഡിന് അനുസരിച്ചാണ് വോട്ട് തേടലടക്കം. കുടാതെ ചുമരെഴുത്തുകൾ, പോസ്റ്റർ, ബാനർ തുടങ്ങിയ പ്രചാരണങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ മൈക്ക് സെറ്റുകാർ വളരെ ആഹ്ലാദത്തിലായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ഇത്തവണ ആവശ്യക്കാർ എത്തിത്തുടങ്ങിയിട്ടില്ലെന്ന് ഇവർ പറയുന്നു. അതേസമയം സ്ഥാനാർത്ഥികൾക്ക് കർശന നിബന്ധനകളും പ്രചാരണത്തിൻെറ കാര്യത്തിൽ എത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രമേ അനുവദിക്കൂ. ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് പരമാവധി മൂന്ന് വാഹനങ്ങൾ ഉപയോഗിക്കാം. ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക് പരമാവധി നാല് വാഹനങ്ങൾ വരെയാകാം. മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥാനാർഥിക്ക് പരമാവധി രണ്ട് വാഹനങ്ങൾ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന നിർദേശങ്ങൾ. ഈ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളിൽനിന്ന് അനുമതി വാങ്ങണം. കൂടാതെ അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമാകണെമന്ന് ഉറപ്പാക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്ക് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. കൂടാതെ കോവിഡ് പ്രേട്ടോക്കോൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. അതേസമയം മൈക്ക് സെറ്റുകളുടെ ബുക്കിങ്ങുകൾ ആയിവരുന്നതേ ഉള്ളൂവെന്നും വരും ദിവസങ്ങളിൽ നിരത്തുകളിലേക്കിറങ്ങാൻ കഴിയുമെന്നുമാണ് ലൈറ്റ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ അധികൃതർ പറയുന്നത്. കൊളുക്കുമലയിലേക്ക് ഇനി പോകാം... എട്ടുമാസത്തിന് ശേഷം വിലക്ക് നീക്കി ഇടുക്കി: തണുത്തുറഞ്ഞ പുലരി ആസ്വദിക്കാൻ കൊളുക്കുമലയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. എട്ടു മാസങ്ങൾക്കുശേഷം ഞായറാഴ്ച മുതൽ കൊളുക്കുമലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 30നാണു ജില്ല ഭരണകൂടം കൊളുക്കുമല ട്രക്കിങ് വിലക്കിയത്. അതിനു ശേഷം ഇവിടം ആളനക്കമില്ലാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിന് ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങിയെങ്കിലും കൊളുക്കുമല ട്രക്കിങ് പിന്നെയും വൈകി. ഇവിടെ ട്രക്കിങ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ചിന്നക്കനാലിലെ ജീപ്പ് ഡ്രൈവർമാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് ട്രക്കിങ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.