കൊച്ചി: കർഷകരെയും നെൽകൃഷിയെയും സംരക്ഷിക്കാൻ സർക്കാർ അവതരിപ്പിച്ച ''റോയൽറ്റി'' പദ്ധതി കർഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് പൊക്കാളി സംരക്ഷണ സമിതി. പൊക്കാളി നിലങ്ങളിൽ സർക്കാറിൻെറ പ്രഖ്യാപിത നയമായ ഒരു നെല്ലും, ഒരു മീനും ഈ വർഷവും അട്ടിമറിക്കാനായി മത്സ്യലോബിക്ക് വേണ്ടി ഒളിസേവ നടത്തി നെൽകൃഷി അസാധ്യമാക്കിയത് ഇതേ ഭരണസംവിധാനമാണ്. ജില്ലയുടെ ചാർജ് വഹിക്കുന്ന കൃഷിമന്ത്രിയോട് രേഖാമൂലം അഭ്യർഥിച്ചിട്ടും ചെല്ലാനത്ത് ഇറക്കിയ മുഴുവൻ കൃഷിയും മത്സ്യലോബിയുടെ താൽപര്യാർഥം നശിപ്പിക്കപ്പെട്ടെന്നും സമിതി കുറ്റപ്പെടുത്തി. ചെല്ലാനത്തെ 12 പാടശേഖരങ്ങളിലെ 600 ഹെക്ടർ നെൽവയലുകളിൽ ഈ വർഷം ഒരു സൻെറിൽ പോലും നെൽകൃഷിയില്ല. കർഷകരെ സർക്കാർ സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പൊക്കാളി നിലങ്ങളിലെ നെൽകൃഷിക്ക് മതിയായ സംരക്ഷണം നൽകണം. കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉൽപന്നത്തിന് ന്യായമായ വിലയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുക്കേണ്ടതെന്ന് പൊക്കാളി സമിതിക്കുവേണ്ടി പ്രഫ. കെ. അരവിന്ദാക്ഷൻ, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഡോ. രോഹിണി, നെൽകർഷകരായ മഞ്ചാടിപ്പറമ്പിൽ ചാന്തു, ഫ്രാൻസിസ് കളത്തുങ്കൽ, ഫിലോമിന ബേബി ജോസഫ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.