Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:59 PM GMT Updated On
date_range 11 Sep 2020 11:59 PM GMTനെൽവയലുകൾക്ക് റോയൽറ്റി കർഷകരെ അപമാനിക്കാനെന്ന് പൊക്കാളി സംരക്ഷണ സമിതി
text_fieldsbookmark_border
കൊച്ചി: കർഷകരെയും നെൽകൃഷിയെയും സംരക്ഷിക്കാൻ സർക്കാർ അവതരിപ്പിച്ച ''റോയൽറ്റി'' പദ്ധതി കർഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് പൊക്കാളി സംരക്ഷണ സമിതി. പൊക്കാളി നിലങ്ങളിൽ സർക്കാറിൻെറ പ്രഖ്യാപിത നയമായ ഒരു നെല്ലും, ഒരു മീനും ഈ വർഷവും അട്ടിമറിക്കാനായി മത്സ്യലോബിക്ക് വേണ്ടി ഒളിസേവ നടത്തി നെൽകൃഷി അസാധ്യമാക്കിയത് ഇതേ ഭരണസംവിധാനമാണ്. ജില്ലയുടെ ചാർജ് വഹിക്കുന്ന കൃഷിമന്ത്രിയോട് രേഖാമൂലം അഭ്യർഥിച്ചിട്ടും ചെല്ലാനത്ത് ഇറക്കിയ മുഴുവൻ കൃഷിയും മത്സ്യലോബിയുടെ താൽപര്യാർഥം നശിപ്പിക്കപ്പെട്ടെന്നും സമിതി കുറ്റപ്പെടുത്തി. ചെല്ലാനത്തെ 12 പാടശേഖരങ്ങളിലെ 600 ഹെക്ടർ നെൽവയലുകളിൽ ഈ വർഷം ഒരു സൻെറിൽ പോലും നെൽകൃഷിയില്ല. കർഷകരെ സർക്കാർ സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പൊക്കാളി നിലങ്ങളിലെ നെൽകൃഷിക്ക് മതിയായ സംരക്ഷണം നൽകണം. കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉൽപന്നത്തിന് ന്യായമായ വിലയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുക്കേണ്ടതെന്ന് പൊക്കാളി സമിതിക്കുവേണ്ടി പ്രഫ. കെ. അരവിന്ദാക്ഷൻ, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഡോ. രോഹിണി, നെൽകർഷകരായ മഞ്ചാടിപ്പറമ്പിൽ ചാന്തു, ഫ്രാൻസിസ് കളത്തുങ്കൽ, ഫിലോമിന ബേബി ജോസഫ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story