മൂന്നാർ: ഹോര്‍ട്ടി കോർപ്പിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനായി കര്‍ഷകര്‍ നല്‍കിയ കാബേജ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോര്‍ട്ടികോര്‍പ്പിന് വില്‍പന നടത്തിയിരുന്നു. എന്നാൽ, ഇതിൻെറ പണം നൽകാൻ അധികൃതർ തയാറാകാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കാബേജ് ഹോര്‍ട്ടി കോർപ് വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഹോര്‍ട്ടി കോര്‍പ് കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചക്കറിയുടെ വിലയായി 60 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ട്. ബ്ലോക്ക് പ്രസിഡൻറ് പ്രവീണ്‍, സമ്പത്ത്, മനോജ്, ജയഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഹോര്‍ട്ടി കോർപ് ഓഫിസിന് മുന്നില്‍ സമരം നടത്തിയത്. എം.ജി കോളനി പാലത്തിന് ഏഴ് ലക്ഷം അനുവദിച്ചു മൂന്നാർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മൂന്നാര്‍ എം.ജി കോളനി നിവാസികള്‍ക്കായി പുതിയ പാലം ഒരുങ്ങുന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്തിൻെറ ഏഴ് ലക്ഷം രൂപ മുടക്കിയാണ് തോടിന് കുറുകെ പാലം നിര്‍മിക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിലെ ഒമ്പത്, 10 വാര്‍ഡുകളിലൂടെ ഒഴുകുന്ന തോട് മഴക്കാലത്ത് കരകവിയുന്നത് പതിവാണ്. ഈ സമയം ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്സണിൻെറ ഇടപെടലില്‍ പാലം നിര്‍മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.