തൊടുപുഴ: സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ക്കായി ജിയോ സ്‌പേഷല്‍ ടെക്‌നോളജിയെക്കുറിച്ച് 10 ദിവസത്തെ വെര്‍ച്വല്‍ പരിശീലന പരിപാടി ആരംഭിച്ചു. തൊടുപുഴയിലെ സോയില്‍ സർവേ അസി. ഡയറക്ടർ ഓഫിസില്‍ തയാറാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് സോയില്‍ സർവേ സംസ്ഥാന ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് സാധാരണക്കാര്‍ക്ക് ലളിതമായി മനസ്സിലാക്കാന്‍ അവസരമുണ്ടാക്കുന്നതിനുള്ള ആദ്യപടിയാണ് ഉദ്യോഗസ്ഥതലത്തിലെ പരിശീലന പരിപാടി. സോയില്‍ സർവേ വകുപ്പിൻെറ പക്കല്‍ വിവിധ പ്രദേശങ്ങളിലെ മണ്ണിൻെറ ഘടനയെപ്പറ്റി േഡറ്റ നിലവിലുണ്ട്. ഈ േഡറ്റ ദുരന്ത നിവാരണം പോലെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമല്ല കൃഷി, ജലസേചനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കും കൂടി ഉപയുക്തമാണ്. ഇതിനായി േഡറ്റയുടെ ഉപയോഗം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് വകുപ്പിനെ സജ്ജമാക്കുകയെന്നതാണ് പരിശീലനത്തിൻെറ ലക്ഷ്യം. സോയില്‍ സര്‍വേ വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 36 ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ട പരിശീലനം. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആൻഡ് കേരള (ഐ.ഐ.ടി.എം.കെ) നേതൃത്വത്തിലാണ് പരിശീലനം. ഐ.ഐ.ടി.എം.കെയിലെ അസി.പ്രഫ. ടി. രാധാകൃഷ്ണന്‍, സീനിയര്‍ ജിയോ സയൻറിസ്റ്റുമാരായ ആര്‍. അനീഷ് കുമാര്‍, എസ്. അഞ്ജു, ജൂനിയര്‍ റിസര്‍ച് ഫെലോ പി. നിഖില്‍ എന്നിവർ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.