യാക്കോബായ സഭ റിലേ ഉപവാസം സമാപിച്ചു

കോലഞ്ചേരി: സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് പള്ളി പിടിത്തത്തിൻെറ പേരിൽ ഓർത്തഡോക്സ് വിഭാഗം നടത്തുന്നതെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സഭയോടുള്ള നീതി നിഷേധത്തിനെതിരെയും ആരാധനസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ടും സഭ സമിതികളുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് ടൗണിൽ നടത്തിയ ത്രിദിന റിലേ ഉപവാസത്തിൻെറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മാര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡൻറ് മാര്‍ അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സഭ അല്‍മായ ട്രസ്റ്റി കമാൻഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, സഭ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, മിഖായേൽ റമ്പാൻ തുടങ്ങിയവർ സംസാരിച്ചു. സമരത്തിൻെറ തുടർച്ചയായി ഈമാസം ഒമ്പത്, 10, 11 തീയതികളിൽ ഭദ്രാസന തലങ്ങളിൽ വൈദികരുടെയും ഭദ്രാസന കൗൺസിലിൻെറയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ റിലേ ഉപവാസ സത്യഗ്രഹം നടത്തും. 13 മുതൽ സഭയിലെ എല്ലാ പള്ളിയിലും ഒരാഴ്ചത്തെ റിലേ സത്യഗ്രഹവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.