മൂന്നാർ: പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട് കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഊണും ഉറക്കവുമില്ലാതെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അന്വേഷണം തുടരുന്നത്. ലയങ്ങള്‍നിന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന തിരച്ചില്‍. ചെന്നൈ ഭാരതിദാസന്‍ യൂനിവേഴ്‌സിറ്റിയല്‍നിന്ന് എത്തിയ സംഘം ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ വഴി സ്ഥാനനിര്‍ണയം നടത്തിയ സ്ഥലങ്ങളിലാണ് പ്രധാനമായും തിരച്ചില്‍ കേന്ദ്രീകരിച്ചത്. ഇതിനായി ദുരന്തസ്ഥലത്ത് ഹിറ്റാച്ചിയും എക്സ്കവേറ്ററുമടക്കം സംവിധാനം എത്തിച്ചിരുന്നു. ഇതു കൂടാതെ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയുള്ള പരിശോധനയും നടത്തുന്നു. ദുരന്തഭൂമിയില്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തിൻെറ നേതൃത്വത്തില്‍ നടത്തിയ ഔദ്യോഗിക തിരച്ചില്‍ അവസാനിപ്പിച്ച സാഹചര്യത്തിലാണ് ബന്ധുക്കളുടെ വികാരം കണക്കിലെടുത്ത് പ്രദേശവാസികളുടെ പിന്തുണയോടെ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ഇടപെടലിൽ പരിശോധന നടത്തുന്നത്. ഈ തിരച്ചില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ 70 പേരില്‍ 66 പേരുടെ മൃതദേഹമാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.