വള്ളംകളിയില്ലേലെന്നാ... പകരം ഓണമുണ്ടല്ലോ?

കഴിഞ്ഞ രണ്ടു വർഷമായി സമയത്ത് നടക്കാതെ മാറ്റിവെച്ച ആലപ്പുഴയുടെ സ്വന്തം നെഹ്റു ട്രോഫി വള്ളംകളി ഇക്കുറി നടക്കാതെ പോയി. വെള്ളപ്പൊക്കം തന്നെയായിരുന്നു കഴിഞ്ഞ രണ്ടുതവണ മത്സരം മാറ്റിവെക്കാൻ കാരണം. തീയതി മാറ്റിവെക്കേണ്ടി വെന്നങ്കിലും വള്ളംകളി നടക്കാതെ പോയില്ല. ഇക്കുറിയും വെള്ളപ്പൊക്ക ആശങ്ക കൊല്ലം പിറന്നപ്പോൾ മുതൽ വള്ളംകളി പ്രേമികളെ അലട്ടിയിരുന്നു. അതിനിടയാണ് മാർച്ച് മുതൽ കോവിഡ് ഭീഷണി ആരംഭിച്ചത്. കുറച്ച് നാളുകൾക്കുള്ളിൽ വൈറസ് ഉയർത്തിയ ഭീഷണി അവസാനിക്കുമെന്ന കണക്കുകൂട്ടലുകൾ തകിടം മറിയുകയായിരുന്നു. 1952ൽ ആരംഭിച്ച നെഹ്റു ട്രോഫി ജലമേള 1953ൽ നടന്നില്ല. 1981ലും 2011ലും വിജയികൾ ഉണ്ടായില്ല. വള്ളംകളി നടന്നില്ലെങ്കിലും കോവിഡ് കാലത്തെ വരവേൽക്കാൻ ആലപ്പുഴ സജീവമായി ഉണർന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാറിമറിയുന്ന കണ്ടെയ്ൻമൻെറ് സോണുകൾക്കിടയിലും നിയന്ത്രണം നിലനിൽക്കുന്ന വ്യാപാര സമുച്ചയങ്ങളിലും പൊതുമാർക്കറ്റുകളിലുമായി ജനം ഓണത്തിൻെറ ഭാഗമായി മാറുന്ന കാഴ്ചയാണ് ചുറ്റിലും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.