പുത്തൻ വിദ്യാഭ്യാസനയം ഉന്നത വിദ്യാഭ്യാസത്തെ മാന്ദ്യത്തിലേക്ക് നയിക്കും -ചെന്നിത്തല

കളമശ്ശേരി: കേന്ദ്രസർക്കാറിൻെറ പുത്തൻ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയിൽ അമിത അധികാരം നൽകാനാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കനത്ത മാന്ദ്യത്തിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള സംഘടിപ്പിച്ച 'പുത്തൻ വിദ്യാഭ്യാസനയവും ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന വെല്ലുവിളിയും' വിഷയത്തിൽ നടന്ന വെബിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ജി.സിയെ മാറ്റി ഹയർ എജുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിൻെറ രൂപവത്കരണം ഉന്നത വിദ്യാഭ്യാസം സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹമ്മദ് കബീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. അബ്ദുൽ അസീസ്, പ്രഫ. ജോസ് ജോസഫ്, ഡൽഹി ജെ.എൻ.യുവിലെ ഡോ. ബർട്ടൻ ക്ലീറ്റസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള പ്രസിഡൻറ് പ്രഫ. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജ്യോതികുമാർ ചാമക്കാല, പ്രഫ. ജുനൈദ് ബുഷിരി, ഡോ. സി. വിനോദൻ, ആർ.എസ്. ശശികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.