മുഖ്യമന്ത്രി സെലക്ടീവാകരുത് -വി. മുരളീധരൻ

പെട്ടിമുടി: ദുരന്തമുഖങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി സെലക്ടീവാകരുതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം നൽകുന്നതിൽ സർക്കാർ വിവേചനം കാണിച്ചെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. ജീവൻ നഷ്ടപ്പെടുന്ന ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം പകരുകയെന്നതാണ് മുഖ്യം. രണ്ടിടത്ത് രണ്ട് സമീപനം എടുക്കുന്നത് ശരിയല്ല. ശരിയായ തീരുമാനം സർക്കാർ കൈക്കൊള്ളണം. കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിവരെ അനുശോചിച്ച പ്രകൃതിദുരന്തമാണിത്. രണ്ട് സ്ഥലത്തും താൻ പോയത് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ്. കരിപ്പൂരിലെ അപകടം ഉണ്ടായില്ലായിരുന്നെങ്കിൽ നേരേത്തതന്നെ ഇവിടെ എത്തുമായിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.