കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടുക്കി നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാര്‍ കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച കേസിൽ മുൻകൂർ ജാമ്യം തേടി മുൻ എസ്.പി കെ.ബി. വേണുഗോപാൽ ഹൈകോടതിയിൽ. സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ അന്നത്തെ എസ്.പിയെയും രണ്ട് ഡിവൈ.എസ്.പിമാരെയും പ്രതി ചേർക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ എസ്.പി ഹരജി നൽകിയത്. രാജ്കുമാർ പൊലീസ് മർദനത്തെ തുടർന്ന് 2019 ജൂൺ 21നാണ് മരിച്ചത്. ജൂൺ 15ന് രാത്രി അറസ്റ്റിലായ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ എട്ടു പൊലീസുകാരെ പ്രതി ചേർത്ത് പീരുമേട് പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. തുടർന്നാണ് ഹരജിക്കാരനെയടക്കം പ്രതി ചേർക്കാനുള്ള നീക്കം പുറത്തുവന്നത്. ഇൗ സാഹചര്യത്തിൽ അറസ്റ്റുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഹരജിയിൽ പറയുന്നു. കസ്റ്റഡി മർദനവുമായി ബന്ധമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.