കൊച്ചി: സംസ്ഥാനത്തെ ഓരുജല ചെമ്മീന്‍-മത്സ്യ കൃഷിയിലൂടെ ശ്രദ്ധേയനായ ടി. പുരുഷോത്തമന് ദേശീയ അംഗീകാരം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിൻെറ (ഐ.സി.എ.ആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശി പുരുഷോത്തമന് ലഭിച്ചത്. കാര്‍ഷികരംഗത്ത് നൂതനരീതികള്‍ നടപ്പാക്കി മികവ് തെളിയിക്കുന്നവർക്കാണ് 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണസ്ഥാപനത്തിൻെറ (സിബ) സാങ്കേതികസഹായമാണ് പുരുഷോത്തമന്‍ കൃഷികളില്‍ പരീക്ഷിച്ചത്. അഞ്ച് വര്‍ഷത്തിനിടെ നാലാം തവണയാണ് സിബയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കര്‍ഷകര്‍ക്ക് ഐ.സി.എ.ആറിൻെറ കര്‍ഷക പുരസ്‌കാരം ലഭിക്കുന്നത്. തദ്ദേശീയ ചെമ്മീന്‍ കൃഷിക്ക് ഊന്നല്‍ നല്‍കി 27 വര്‍ഷമായി കാരച്ചെമ്മീന്‍, പൂമീന്‍, കരിമീന്‍, കല്ലുമ്മക്കായ, കാളാഞ്ചി എന്നിവയും കുളങ്ങള്‍ക്ക് സമീപം പച്ചക്കറിയുമുള്‍പ്പെടുന്ന സംയോജിത കൃഷിയാണ് പുരുഷോത്തമേൻറത്. സ്വയം പരീക്ഷിച്ച് സാമ്പത്തികമായി വിജയിച്ച കൃഷിരീതി, പുതിയ മത്സ്യകര്‍ഷക സംരംഭകര്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ വ്യാപൃതനാണ് ഈ കര്‍ഷകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.