കുടിവെള്ളമില്ല; കലം കമഴ്ത്തി പ്രതിഷേധം

വൈപ്പിന്‍: എടവനക്കാട് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ളം മുടങ്ങിയതിൽ ജനങ്ങള്‍ പറവൂര്‍ ജല അതോറിറ്റി എൻജിനീയര്‍ക്കുമുന്നില്‍ കലം കമഴ്ത്തി പ്രതിഷേധിച്ചു. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് വി.എസ്. സോളിരാജ്, എടവനക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ടി.എ. ജോസഫ്, മുസ്ലിംലീഗ് നേതാവ് ഇ.കെ. അഷ്റഫ്, പഞ്ചായത്ത് അംഗങ്ങളായ ഷെറി വഹാബ്, ഹസീന അബ്ദുസ്സലാം, ട്രീസാ ക്ലീറ്റസ് എന്നിവര്‍ പങ്കെടുത്തു. മൂന്ന് ദിവസത്തിനുള്ളില്‍ തകരാറുകള്‍ പരിഹരിച്ച് കുടിവെള്ളം എത്തിക്കാമെന്ന എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഉറപ്പിൻെറ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു. പള്ളിപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വൈപ്പിന്‍: നാല് പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്ത പള്ളിപ്പുറം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. പഞ്ചായത്തിലെ നിലവിലെ സ്ഥിതി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി. ആൻറണി വിവരിച്ചു. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരീക്ഷണ മാനദണ്ഡങ്ങള്‍ക്കുപുറെമ പരിശോധനഫലവും വിലയിരുത്തും. മത്സ്യമാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. വാര്‍ഡുതല മോണിറ്ററിങ് സമിതികള്‍ വഴി കൂടുതല്‍ ഫലപ്രദമാക്കാനും യോഗം തീരുമാനിച്ചു. പ്രതിഷേധിച്ചു വൈപ്പിന്‍: ചെല്ലാനത്ത് റേഷന്‍ വാങ്ങാനെത്തിയവര്‍ സമൂഹ അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് റേഷന്‍ കടക്കാരന് പിഴ ചുമത്തിയ കണ്ണമാലി പൊലീസ് നടപടിയില്‍ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.