കൊച്ചി: കോവിഡിൻെറ പശ്ചാത്തലത്തിൽ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം നഗരത്തിലും നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യവിതരണ സംവിധാനം ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സപ്ലൈകോ തീരുമാനം. സപ്ലൈകോ ആപ്പുകൾ വഴി ബന്ധപ്പെട്ടാൽ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കുന്ന സംവിധാനത്തിനാണ് ബോർഡ് യോഗത്തിൽ അനുമതി നൽകിയത്. വീടുകളിൽ എത്തിക്കാനുള്ള ഗതാഗതച്ചെലവ് മാത്രമെ അധികമായി ഈടാക്കൂ. മൂന്ന് ആപ് ഇതിന് തയാറാക്കും. പുതിയ സ്റ്റാർട്ടപ്പുകൾ ചെയ്ത ആപ്പുകളും നിലവിലെ ഭക്ഷ്യവിതരണ ആപ്പുകളും ഉപയോഗിക്കും. ബ്രാൻഡ് ഉൽപന്നങ്ങൾ സപ്ലൈകോ വിൽപനശാലകളിൽ വെക്കുന്നതിന് കമ്പനികളിൽനിന്ന് ആഗസ്റ്റുമുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ ഈടാക്കും. ഒരുകമ്പനിയുടെ ഉൽപന്നങ്ങൾ മാത്രം പ്രത്യേകം വിൽപനക്ക് െവക്കുന്നതിന് പ്രിഫേർഡ് ഷെൽഫിങ് ഫീസ് 2000 രൂപയാണ്. ഈയിനത്തിൽ 400 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. വിവിധ സോഫ്റ്റ്വെയറുകൾക്കുപകരം എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒറ്റ സോഫ്റ്റ്‌വെയറായ ഇ.ആർ.പി സൊലൂഷൻ ഉപയോഗിക്കാൻ 3.56 കോടി ചെലവഴിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സഹായകമാകുന്ന വിധത്തിൽ സപ്ലൈകോ ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരം നൽകുന്ന പ്രവാസി സ്റ്റോർ സംരംഭവും തുടങ്ങും. സി.എം.ഡി ഡോ. ബി. അശോക് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.