കോവിഡ് പ്രതിരോധം താളംതെറ്റി -കൊടിക്കുന്നിൽ സുരേഷ്

ചാരുംമൂട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയതി​ൻെറ സൂചനകളാണ് രോഗബാധ വർധിക്കുന്നതിലൂടെ ബോധ്യപ്പെടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഐ.ടി.ബി.പി അധികൃതർ ആവശ്യപ്പെട്ടിട്ടും ജവാൻമാർക്ക് ക്വാറൻറീൻ സൗകര്യം ഒരുക്കാൻ ജില്ല ഭരണകൂടത്തിനും ബന്ധപ്പെട്ടവർക്കും കഴിയാതിരുന്നതാണ് ക്യാമ്പിൽ കോവിഡ് പടരാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. ചാരുംമൂട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽനിന്നും മാർച്ച് അവസാനം ജവാന്മാർ എത്തുന്ന വിവരം ഐ.ടി.ബി.പി അധികൃതർ മുൻകൂട്ടി സർക്കാറിനെയും ജില്ല ഭരണകൂടത്തെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും അറിയിച്ചിട്ടും ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയില്ല.എന്നിട്ടും സമൂഹ മാധ്യമങ്ങളിൽ ജവാന്മാരെ ആക്ഷേപിക്കും വിധമാണ് സി.പി.എമ്മും സ്ഥലം എം.എൽ.എയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നൂറനാട്ട് ഐ.ടി.ബി.പി സ്ഥാപിച്ചത് മുതൽ സി.പി.എം വ്യാജപ്രചാരണമാണ് നടത്തുന്നത്. ക്യാമ്പ് വന്നതിലൂടെ പ്രദേശത്ത് വികസന സാധ്യതകളുണ്ടായി. കേന്ദ്രീയ വിദ്യാലയത്തിന് അനുമതി ലഭിച്ചെങ്കിലും ഒന്നര ഏക്കർ സ്ഥലം കൂടി വേണം. ഇതിന് എൽ.ഡി.എഫ് സർക്കാറി​ൻെറ അനുമതി പ്രതീക്ഷിക്കുന്നില്ല. യു.ഡി.എഫ് സർക്കാർ വന്നാൽ സ്ഥലം ലഭ്യമാക്കും. ​െലപ്രസി സാനറ്റോറിയം സി.പി.എമ്മിൻെറ സ്വന്തമാക്കി മാറ്റാനാണ് ശ്രമം. ഡൽഹിയിലടക്കം കോവിഡ് ബാധിതരെ ചികിത്സിക്കുന്നത് ഐ.ടി.ബി.പി കേന്ദ്രങ്ങളിലാണ്. ഐ.ടി.ബി.പിയെ തകർക്കാൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലും ഇവിടെ രാഷ്​ട്രീയം കലർത്തുന്നു. സർക്കാറും ജില്ല ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും തമ്മിൽ ഏകോപനമില്ലാത്തത് മൂലമാണ് കോവിഡ് പ്രതിരോധം താളംതെറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.