കാഞ്ഞിരപ്പള്ളി/ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചേലത്താംപറമ്പിൽ (പീടികയിൽ) അബ്ദുൽസലാമാണ് (72) മരിച്ചത്. ന്യുമോണിയ ബാധിച്ചാണ് മരണമെന്നും മരണേശഷം നടത്തിയ കോവിഡ് സ്രവപരിേശാധന ഫലം നെഗറ്റിവാണെന്നും ഡോക്ടർമാർ പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തെ ജൂൺ 26നാണ് പനി ബാധിച്ച് കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശരീരവേദനയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധനയില്‍ വൈറല്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഈ മാസം ആറിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഒമ്പതാംതീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിൻെറ ഉറവിടം കണ്ടെത്താനായിട്ടില്ല. കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലർച്ച ആരോഗ്യനില മോശമാകുകയും രാവിലെ 7.30ന് മരിക്കുകയുമായിരുന്നു. മൃതദേഹത്തിൽനിന്ന് സ്രവം ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചാണ് പരിശോധിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം രണ്ടുതവണ സ്രവമെടുത്ത് പരിശോധനക്ക് അയച്ചിരുന്നെങ്കിലും ഫലം ലഭിച്ചിരുന്നില്ലെന്ന് കൊറോണ വിഭാഗം നോഡൽ ഓഫിസർ ഡോ. ആർ. സജിത്കുമാർ പറഞ്ഞു. അബ്ദുൽസലാമിൻെറ ഭാര്യ: കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ: റഷീദ, റഷീദ്, റസാഖ്. മരുമക്കൾ: ഷാഹുൽ, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.