മൂവാറ്റുപുഴയിൽ രണ്ട് വാർഡ് അടച്ചു

മൂവാറ്റുപുഴ: മത്സ്യ മാർക്കറ്റ് അടച്ചതിനുപിന്നാലെ നഗരസഭയിലെ ഒന്ന്, 28 വാർഡുകൾ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. രണ്ട് വാർഡുകളിലെയും വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടച്ചു. ഇടവഴികളടക്കം ബ്ലോക്ക് ചെയ്തു. എം.സി റോഡിൻെറ ഓരത്തെ മിൽമ ജങ്ഷൻ മുതൽ ചാരീസ് ജങ്ഷനടുത്തു വരെയുള്ള ഭാഗത്തെ റോഡിനിരുവശവുമാണ് ഒന്ന്, 28 വാർഡുകൾ. ഹോട്ടലുകൾ ഉൾപ്പെടെ അടപ്പിച്ചതോടെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധം ഉയർത്തുകയും എം.എൽ.എയുൾപ്പെടെ ജനപ്രതിനിധികൾ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഹോട്സ്പോട്ടായി പ്രഖ്യാപിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണിതെന്നായിരുന്നു പൊലീസ് നിലപാട്. ആർ.ഡി.ഒയും എം.എൽ.എയും ചർച്ച നടത്തിയെങ്കിലും കലക്ടറുടെ അനുമതിയില്ലാതെ നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സംഭവം വിവാദമായതോടെ മുനിസിപ്പൽതല നിരീക്ഷണസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ എം.എൽ.എയെ ചുമതലപ്പെടുത്തി. EM MVPA-Fish മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്, 28 വാർഡുകൾ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.