ബൈക്കിന് പിന്നിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു

കൂത്താട്ടുകുളം: വടക്കൻ പാലക്കുഴക്ക്‌ സമീപം ബൈക്കിന് പിന്നിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത സൗത്ത് മാറാടി പേനാട്ടേൽ പി.യു. വർഗീസാണ് (75) മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന ആറൂർ വാനാപുറത്ത് ബേസിൽ ജോയിയെ (22) പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിൽനിന്ന് ചികിത്സക്കുശേഷം രോഗിയെ പോത്താനിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്.

ആംബുലൻസിലെ ആർക്കും പരിക്കില്ല. ഡ്രൈവർക്ക് തല കറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വാഹനം ബൈക്കിൽ ഇടിച്ചത്. വർഗീസിെൻറ ഭാര്യ പരേതയായ സാറാമ്മ. മക്കൾ: ഷീജ, ഷിജി. മരുമക്കൾ: ജോയി, ഷിനി.

Tags:    
News Summary - One died after being hit by an ambulance on the back of bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.