മലയാറ്റൂർ മേഖലയിൽ ജലസേചന പദ്ധതികൾ പാതിവഴിയിൽ

മലയാറ്റൂർ: രൂക്ഷമായ വരൾച്ച നേരിടുന്ന മലയാറ്റൂർ മേഖലയിൽ ജലസേചന പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. പ്രധാന ജലസ്രോതസ്സായ മണപ്പാട്ടുചിറയിൽ തുടങ്ങിവെച്ച ജലസേചന പദ്ധതി വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിവെക്കുന്ന പല പദ്ധതികൾക്കും മാറിമാറിവരുന്ന ഭരണസമിതികൾ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നാലാം വാർഡായ സെബിയൂരിലേക്ക് കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്ക് വേണ്ടിയും ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് പമ്പിങ് നടത്താൻ ഷെഡ് പണിത് മോട്ടോർ സ്ഥാപിച്ചിരുന്നു. രണ്ട് കിലോമീറ്ററോളം പൈപ്പുകളും സ്ഥാപിച്ചു. 2008 വരെ ഇവിടെ പമ്പിങ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇത് പുനഃരാരംഭിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ നെൽസൻ മാടവന, ടി.ഡി. സ്റ്റീഫൻ, മണി തൊട്ടിപ്പറമ്പി, ജെന്നി കുരിശിങ്കൽ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം--മണപ്പാട്ടു ചിറയിലെ പമ്പ് ഹൗസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.