മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിലെ മട്ടാഞ്ചേരി ജെട്ടി മുതൽ ഫോർട്ട്കൊച്ചി വരെയുള്ള യാത്രാ ബോട്ട് പാതയിലെ എക്കലും ചളിയും നീക്കം ചെയ്ത് ബോട്ട് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് റീച്ചുകളിലായി 1.80 കിലോമീറ്ററോളം നീളത്തിലാണ് പ്രവൃത്തി. അഞ്ചുകോടി എൺപത്തിയഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് നടപ്പാക്കുന്നത്. ഇതോടെ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജലട്രാൻസ്പോർട്ടിൻെറ ബോട്ട് ഗതാഗതം പുനരാരംഭിക്കുവാനാകും. നീക്കം ചെയ്യുന്ന എക്കലും ചളിയും പാമ്പായി മൂലയിലുള്ള കേരള ക്രിക്കറ്റ് സ്റ്റേഡിയത്തിൻെറ ഉടമസ്ഥതയിലുള്ള പ്രദേശത്ത് നിക്ഷേപിക്കും. ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ എം.എച്ച്.എം. അഷ്‌റഫ്, കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, എം.എ. താഹ, എം.എ. ഹാഷിക്, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സന്ധ്യ, അസി. എൻജിനീയർ ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.