എക്സ്കവേറ്റർ ഇടിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഹരിപ്പാട്: എക്സ്കവേറ്റർ ഇടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. ഓട്ടോ ഡ്രൈവറടക്കം രണ്ട് പേർക്കും സ്കൂട്ടർ യാത്രികനും പരിക്കേറ്റു. മുട്ടം തെക്കും കോവിൽ പ്രസാദാണ് (64) മരിച്ചത്. മകൻ പ്രമദ് (21), ഓട്ടോ ഡ്രൈവർ രമണൻ(54), ബൈക്ക് യാത്രികൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടത്തെ പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഇട റോഡിൽനിന്ന് പ്രധാന റോഡിലേക്ക് പെട്ടെന്ന് ഓടിച്ചു കയറ്റിയ എക്സ്കവേറ്റർ തിരുവല്ലയിൽനിന്ന് മുട്ടത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ എതിരെ വന്ന ബൈക്കിലേക്ക് മറിഞ്ഞാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. മരിച്ച പ്രസാദ് ഇരുന്ന ഭാഗത്താണ് എക്സ്കവേറ്ററിന്‍റെ തൊട്ടി വന്നിടിച്ചത്. ഇതിൽ തലയിടിച്ചാണ് ഗുരുതര പരിക്കേറ്റത്. ഏക മകൻ പ്രമദിന്‍റെ ചികിത്സാർഥം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം. എക്സ്കവേറ്റർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ആദ്യം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രസാദിനെ വിദഗ്ധചികിത്സക്ക് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 6.30 ഓടെ മരിച്ചു. കരീലക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: പത്മകുമാരി. apd prasad (64) photo in FTP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.