കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹീംകുഞ്ഞിെൻറ അപ്പീൽ ഹൈകോടതി പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹീംകുഞ്ഞിൻെറ അപ്പീൽ ഹൈകോടതി പരിഗണിക്കും കൊച്ചി: നോട്ട് നിരോധനസമയത്ത് ചന്ദ്രിക ദിനപത്രത്തിൻെറ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ ഇ.ഡി, വിജിലൻസ് അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് നൽകിയ അപ്പീൽ ഹരജി ഹൈകോടതി പരിഗണിക്കും. തനിക്കെതിരെ മറ്റൊരാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ വിജിലൻസിനും ഇ.ഡിക്കും അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് തന്നെ കേൾക്കാതെയാണെന്നും നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ അപ്പീൽ ഹരജി വാദത്തിന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയായിരുന്നു. ഹരജിയിൽ കക്ഷി അല്ലാത്തതിനാൽ അപ്പീൽ നൽകാൻ അനുമതി തേടി സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു. ഹരജി നമ്പറിട്ട് കോടതിയുടെ പരിഗണനക്ക് വിടാൻ രജിസ്ട്രിക്ക് നിർദേശം നൽകി. പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് അനധികൃതമായി സമ്പാദിച്ച 10 കോടി രൂപയാണ് 'ചന്ദ്രിക'യുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തതെന്നായിരുന്നു കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവിൻെറ പരാതി. ഇബ്രാഹീംകുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ ഹരജിയിൽ 2020 ആഗസ്റ്റ് 17നാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഇത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നാണ് ഹരജിയിലെ ആരോപണം. 'ചന്ദ്രിക'യുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച സംഭവവുമായി തനിക്ക് ബന്ധമില്ല. മൾട്ടിപ്പിൾ മൈലോമയെന്ന അർബുദ ബാധിതനാണെന്നും സിംഗിൾ ബെഞ്ചിൻെറ ഉത്തരവ് തൻെറ ചികിത്സയെയും അവകാശത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയിൽ പറയുന്നു. ഹരജി തീർപ്പാകും വരെ വിജിലൻസിൻെറയും ഇ.ഡിയുടെയും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.