കൊച്ചി: പല ഘട്ടങ്ങളിൽ പല ഫാക്ടറികളിലായി നിർമാണം നടക്കുന്നതിനാൽ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ ഇ-വേ ബിൽ പ്രായോഗികമാകില്ലെന്ന് വ്യാപാരികൾ. ഒരു ആഭരണം നിരവധി ഫാക്ടറികളിലൂടെയാണ് കടന്നുപോകുന്നത്. ഇ-വേ ബിൽ നടപ്പാക്കുന്നതിന് ജി.എസ്.ടി കൗൺസിലിൻെറ അനുമതി വേണമെന്നതിനാൽ കേരളത്തിന് മാത്രമായി നടപ്പാക്കാനും കഴിയില്ല. സ്വർണ മേഖലയെ സുതാര്യമാക്കാൻ ഇ-വേ ബിൽ സമ്പ്രദായം കൊണ്ടുവരുമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ആഭരണത്തിൻെറ ഓരോ നിർമാണ ഘട്ടത്തിലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ പ്രായോഗികമാകില്ല. നിലവിൽ ആഭരണങ്ങൾ ഒാരോയിടത്തേക്ക് െഡലിവറികൾക്കായി എല്ലാ രേഖകളും നൽകി വിശ്വാസമുള്ള പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തി അയക്കുകയാണ് ചെയ്യുന്നത്. ഇ-വേ ബില്ലുകൾ നടപ്പാക്കുേമ്പാൾ ഇവരുടെ പേരുകളോ ഇവർ കൊണ്ടു വരുന്ന പാർസലുകളെ സംബന്ധിച്ച വിവരമോ ചോർന്നാൽ മോഷണം, മറ്റ് ക്രിമിനൽ പ്രവർത്തനം തുടങ്ങി കൊലപാതകങ്ങൾ വരെ നടന്നേക്കാമെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ വിവരിച്ചു. കേരളത്തിൽ എത്തുന്ന കള്ളക്കടത്ത് സ്വർണം എങ്ങോട്ട് പോകുന്നുവെന്ന് കണ്ടെത്താൻ നികുതി വകുപ്പ് നടപടികൾ എടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അത്തരം സ്വർണം പോകുന്ന വഴികൾ ജി.എസ്.ടി വകുപ്പ് അന്വേഷിക്കണം. ഇ-വേ ബിൽ നടപ്പാകുന്നതിലൂടെ വ്യവസായത്തിലെ മുഴുവൻ ഇടപാടു രീതികളും അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാകും മുമ്പ് വാല്യു ആഡഡ് ടാക്സ് (വാറ്റ്) കാലത്ത് സ്വർണാഭരണ മേഖലയിലെ മുഴുവൻ നികുതിയും കേരളത്തിനു മാത്രമാണ് കിട്ടിയിരുന്നത്. നിലവിൽ ജി.എസ്.ടിയിൽ കേരളത്തിനും കേന്ദ്രത്തിനും പകുതി വീതമാണ് നികുതി. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വാങ്ങുന്ന സ്വർണത്തിന് അവിടെ നികുതി നൽകുകയും കേരളത്തിൽ നികുതി സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നു. 2020-21 കാലത്ത് സംസ്ഥാനത്ത് സ്വർണാഭരണ മേഖലയിലെ വിറ്റുവരവ് 28,546.33 കോടി രൂപയാണ്. ഇതിലൂടെ 856.38 കോടി രൂപയാണ് ജി.എസ്.ടി വരുമാനം. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.