കോഴിക്കോട്: വിവാദമായ കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം. സർവകലാശാലയിൽ 116 അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നടക്കുകയാണ്. യു.ജി.സി ചട്ടങ്ങളൊന്നും പാലിക്കാതെയാണ് നിയമനങ്ങൾ നടത്തുന്നതെന്നും യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 43 പേരെ നിയമിച്ചു കഴിഞ്ഞു. നിയമന ലിസ്റ്റ് സിൻഡിക്കേറ്റ് അംഗീകരിച്ച് പട്ടികയിറങ്ങുന്നതിന് മുമ്പുതന്നെ നിയമനം തുടങ്ങിയെന്നും സെനറ്റേഴ്സ് ഫോറം ആരോപിക്കുന്നു. അധ്യാപക നിയമനത്തിൽ ബാക്ക് ലോഗ് റദ്ദാക്കിയതു മൂലം പിന്നാക്ക സംവരണ വിഭാഗങ്ങളുടെ അവസരമാണ് നഷ്ടമായത്. 50 ഓളം തസ്തികകളാണ് ഇങ്ങനെ നികത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. എല്ലാ സർവകലാശാലകളും അധ്യാപക നിയമന വിജ്ഞാപനം സംവരണ തസ്തികകൾ വ്യക്തമാക്കിക്കൊണ്ടാണ് പുറത്തിറക്കുക. എന്നാൽ, ഇത്തവണ സംവരണ തസ്തിക ഏതെന്ന് വ്യക്തമാക്കാതെയാണ് വിജ്ഞാപനം ഇറക്കിയത്. 19 വകുപ്പുകളിലായി 43 അധ്യാപകരെ നിയമിെച്ചങ്കിലും ഏതെല്ലാം തസ്തികകളാണ് സംവരണം എന്ന് വ്യക്തമാക്കുന്ന സംവരണ ക്രമ പട്ടിക(റോസ്റ്റർ) സിൻഡിക്കേറ്റ് അംഗങ്ങൾക്കുപോലും നൽകിയില്ല. എന്നാൽ, സിൻഡിക്കേറ്റ് യോഗത്തിൻെറ മിനുട്സിൽ പട്ടിക അംഗീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംവരണ തസ്തികകളും ഓപൺ തസ്തികകളും പരസ്പരം മാറ്റി വേണ്ടപ്പെട്ടവർക്ക് നിയമനം നൽകുന്നതിനാണ് സംവരണ ക്രമ പട്ടിക വി.സി മറച്ചുവെച്ചിരിക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ആരോപിച്ചു. നാലു ശതമാനം സംവരണ പ്രകാരം ഭിന്നശേഷിക്കാരുടെ തസ്തികകൾ നിർണയിച്ച ശേഷമാണ് വിജ്ഞാപനം നടത്തേണ്ടതെന്നാണ് നിർദേശം. ഇതിനു വിരുദ്ധമായാണ് കാലിക്കറ്റ് സർവകലാശാലയിൽ വിജ്ഞാപനം വന്നത്. അധ്യാപക തസ്തികകളിെല സ്പെഷലൈസേഷൻ എടുത്തുകളഞ്ഞു. പത്തു വർഷം പൂർത്തിയായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനെടുത്ത തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും സർവകലാശാല തയാറാകുന്നില്ലെന്നും സെനറ്റേഴ്സ് ഫോറം ആരോപിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, സെനറ്റ് അംഗങ്ങളായ ഡോ. പി. മുഹമ്മദ് അലി, ഡോ. അലി നൗഫൽ, കെ.എ. പ്രവീൺ കുമാർ, അഡ്വ. എം. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.