സൂക്ഷ്മപരിശോധന തിരുവനന്തപുരം: നാലാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍/സപ്ലിമൻെററി (യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം) ജൂലൈ 2020 (2018 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്കുവേണ്ടി അപേക്ഷിച്ച വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം കാമ്പസിലെ റീവാേല്വഷന് സെക്ഷനില്‍ (ഇ.ജെ. VII - ഏഴ് ) ഫെബ്രുവരി 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം. ടൈംടേബ്ള് ഫെബ്രുവരി 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ് (2015 സ്‌കീം - സപ്ലിമൻെററി) ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബ്ള് വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി/എം.കോം സ്‌പെഷല്‍ എക്‌സാമിനേഷന്‍ - ജനുവരി 2021 പരീക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വജ് ആൻഡ് ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍ - റെഗുലര്‍/2016 - 2017 അഡ്മിഷന്‍ - സപ്ലിമൻെററി) പരീക്ഷയുടെ ടൈംടേബ്ള് പ്രസിദ്ധീകരിച്ചു. പരീക്ഷ ഫീസ് മാര്‍ച്ചില്‍ ആരംഭിക്കുന്ന എം.സി.എ (2015 സ്‌കീം - റെഗുലര്‍ ആൻഡ് സപ്ലിമൻെററി) അഞ്ച്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 23 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. പരീക്ഷ ഫലം 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) (2018 അഡ്മിഷന്‍ - റെഗുലര്‍/2017 അഡ്മിഷന്‍ -ഇംപ്രൂവ്‌മൻെറ്/2014 - 2016 അഡ്മിഷന്‍ - സപ്ലിമൻെററി) ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 22വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) (2018 അഡ്മിഷന്‍ - റെഗുലര്‍, 2017 അഡ്മിഷന്‍ - ഇംപ്രൂവ്‌മൻെറ്, 2016, 2015 & 2014 അഡ്മിഷന്‍ - സപ്ലിമൻെററി) കോഴ്സിൻെറ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തീയതി നീട്ടി കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മൻെറ്, സപ്ലിമൻെററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16ല്‍നിന്ന് മാര്‍ച്ച് ഒന്നിലേക്ക് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.