പാവക്കൂത്ത് സംരക്ഷിക്കാൻ സാങ്കേതികവിദ്യയും ഓട്ടോമേഷനും

കൊച്ചി: 4000 വര്‍ഷം പഴക്കമുള്ള കലാരൂപമായ പാവക്കൂത്ത് സംരക്ഷിക്കാൻ ഓട്ടോമേഷന്‍ പ്രോഗ്രാം. ഇല്ലാതാകുന്ന ഒരു കലാരൂപത്തിൻെറ സത്തയും സൗന്ദര്യവും ഭാവിതലമുറക്ക് അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്സാണ് നൂതന സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തിൻെറ ആദ്യ ലൈവ് മോഡല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ല പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് ഓട്ടോമേഷന്‍ സാങ്കേതികവിദ്യയില്‍ പാവയുടെ ചലനങ്ങള്‍ അതേപടി രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രകാശം, ശബ്ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ സംരക്ഷിക്കാനുള്ള നൂതന ശ്രമം ഓട്ടോമേഷൻെറ പ്രയോജനങ്ങളില്‍ ഒരു ഉദാഹരണം മാത്രമാണെന്ന് ഇങ്കര്‍ റോബോട്ടിക്സ് സി.ഇ.ഒ രാഹുല്‍ പി. ബാലചന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.