ചങ്ങനാശ്ശേരി: മാര്‍ക്കറ്റ് റോഡില്‍ ചങ്ങനാശ്ശേരി പൊലീസ് സ്‌റ്റേഷന് സമീപം ഓട്ടോറിക്ഷയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുരിശുംമൂട് കടമാന്‍ചിറ മൂലയില്‍ മാത്തുക്കുട്ടിയുടെ മകന്‍ ലിന്‍സോ (അലക്‌സ്-43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 12.30നാണ് അപകടം. ലിന്‍സോ ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പച്ചക്കറി കയറ്റി കുരിശുംമൂട്ടിലേക്കു വരുംവഴി എതിരെവന്ന പെട്ടി ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം. പൊലീസും നാട്ടുകാരും ലിന്‍സോയെ ആദ്യം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: കുഞ്ഞൂഞ്ഞമ്മ (മുറിഞ്ഞപുഴ തുരുത്തിപ്പള്ളി കുടുംബാംഗം). ഭാര്യ: മറിയാമ്മ (മണര്‍കാട് മഴുന്‍ചേരി കുടുംബാംഗം). മക്കള്‍: ഡോണ്‍, ഡിയോണ്‍(എസ്എച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങൾ: ആൻജിയോ, ലിൻസി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാറേൽപ്പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.