കളമശ്ശേരി: സഹപാഠിയായ വിദ്യാർഥിനിയെ റോഡിൽ തള്ളിവീഴ്ത്തിയ വിദ്യാർഥിയെ മൂന്നംഗ സംഘം മർദിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരായ മൂന്നംഗസംഘം പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിയെ അക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കളമശ്ശേരി കരിപ്പായി റോഡിൽ പള്ളിപ്പറമ്പിൽ ബിനേഷ് കുമാർ (38) ഹൈസ്കൂൾ ജങ്ഷനിൽ കാഞ്ഞിരത്തിങ്കൽ സക്കീർ (38) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടത്. സംഭവത്തിൽ പങ്കുള്ള ഒരാൾ വിദേശേത്തക്ക് പോയി. കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം. സഹപാഠിയായ വിദ്യാർഥിനിയും മറ്റൊരു വിദ്യാർഥിയും തമ്മിലുണ്ടായ വാക്തർക്കത്തിനിടെ വിദ്യാർഥിനിയെ സഹപാഠി തള്ളിയതിനെത്തുടർന്ന് റോഡിൽ വീണു. അതേസമയം വിദ്യാർഥിനിയെ ആക്രമിക്കുന്നത് ചോദ്യംചെയ്യുക മാത്രമായിരുെന്നന്നാണ് കേസിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.