കളമശ്ശേരി: വിവിധ ഇടങ്ങളിൽനിന്ന് കരാറിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കം മാലിന്യം എച്ച്.എം.ടിയുടെ സ്ഥലെത്തത്തിച്ച് കത്തിക്കുന്നത് പതിവാകുന്നു. വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം സ്ഥലത്ത് തള്ളി രാത്രിയാകുമ്പോൾ സാമൂഹികവിരുദ്ധർ കത്തിക്കുകയാണ്. തീയും പുകയും രൂക്ഷമാകുമ്പോൾ ഇക്കൂട്ടർതന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ച് അണക്കുകയാണെന്നാണ് പ്രദേശത്തെ ആക്ഷേപം. ഈ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ ചിലരുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കളമശ്ശേരി പോളിടെക്നിക്കിൻെറ പേര് ഉൾപ്പെട്ട പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം വ്യാപകമായാണ് തള്ളിയിരിക്കുന്നത്. പരാതികൾ നൽകിയിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തയാറാകുന്നില്ല. മാലിന്യം കണ്ടെത്തിയതിനെത്തുടർന്ന് പോളിടെക്നിക് കോളജിന് നഗരസഭ നോട്ടീസ് നൽകി. ( ഫോട്ടോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.