കൊച്ചി: എൽ.ബി.എസ് സൻെററുകളിലെ പ്രമോഷൻ നിയമനവുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരാകാൻ സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈകോടതി ഉത്തരവ്. സീനിയർ ടൈപിസ്റ്റ് അടക്കം തസ്തികകളിലെ പ്രമോഷൻ നിയമനങ്ങൾ നടത്തുന്നില്ലെന്ന് ആരോപിച്ച് ചില ജീവനക്കാർ നൽകിയ ഹരജി പരിഗണിക്കെവയാണ് ഈ മാസം 10ന് ഉച്ചക്ക് രണ്ടിന് നിയമ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്. സ്പെഷൽ റൂൾസ് കൊണ്ടുവരാത്തതിനാലാണ് പ്രമോഷൻ നൽകാനാവാത്തതെന്നും കരട് സ്പെഷൽ റൂൾസ് നിയമവകുപ്പിൻെറ പരിഗണനയിലാണെന്നും ഹരജി പരിഗണിക്കവേ എൽ.ബി.എസ് സൻെറർ അഭിഭാഷകൻ പറഞ്ഞു. കരട് ലഭിച്ചിട്ടും എന്തുകൊണ്ടാണ് സ്പെഷൽ റൂൾസ് കൊണ്ടുവരാത്തതെന്ന് കോടതി ആരാഞ്ഞു. കോവിഡ് പ്രോട്ടോകോൾ നിലവിലിരിക്കെയാണ് കരട് ശിപാർശ ലഭിച്ചതെന്നും സ്പെഷൽ റൂൾ കൊണ്ടുവരാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ മറുപടി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയം വേണ്ടതുണ്ടെന്നും അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം ആവശ്യമുണ്ടെന്ന് വിലയിരുത്തിയ കോടതി നിയമ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.