കോതമംഗലം: കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിൻെറ ഭാര്യ ൈകേയറിയ ഭൂമി തിരിച്ചുപിടിച്ചു. വർഷങ്ങൾ നീണ്ട രാഷ്ട്രീയ വിവാദങ്ങൾക്കും കോടതി നടപടികൾക്കും ഇടയിലാണ് റവന്യൂ വകുപ്പിൻെറ നടപടി. തങ്കളം-കോഴിപ്പിള്ളി ബൈപാസ് റോഡിൽ ഇവരുടെ വീടിനോടുചേർന്ന് ഒഴുകുന്ന തോട് പുറമ്പോക്ക് കെട്ടിയെടുത്തു എന്നാണ് പരാതി. ൈകയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നിരവധി പ്രക്ഷോഭ പരിപാടികൾ നടത്തുകയും പരാതിയുമായി റവന്യൂവകുപ്പിനെ സമീപിക്കുകയും ചെയ്തു. ജില്ല സർേവയറുടെ നേതൃത്വത്തിൽ 18 സൻെറ് ഭൂമി ൈകയേറ്റമുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. കോടതി നടപടികളെത്തുടർന്ന് ഒഴിപ്പിക്കൽ നീണ്ടുപോയി. വീണ്ടും സി.പി.എം പ്രക്ഷോഭവുമായി രംഗത്തുവരുകയായിരുന്നു. ജില്ല സർേവയർ നൽകിയ സ്െകച്ചിൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച സ്ഥലം ഏറ്റെടുക്കാൻ തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസിൻെറ നേതൃത്വത്തിൽ റവന്യൂ സംഘം പൊലീസിനൊപ്പം സ്ഥലത്ത് എത്തി. ഇതോടൊപ്പം സി.പി.എം പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തു. ഷിബുവിൻെറ സ്ഥാപനങ്ങളിലെയും എൻെറ നാട് ജനകീയ കൂട്ടായ്മയുടെയും പ്രവർത്തകരായ നൂറുകണക്കിന് വനിതകളും സ്ഥലത്ത് എത്തിയിരുന്നു. റവന്യൂ അധികൃതരുമായുള്ള തർക്കം നീണ്ടതോടെ സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തു. റവന്യൂ അധികൃതർ നഗരസഭ സൂപ്രണ്ടിനെ വിളിച്ചുവരുത്തി ഭൂമി കൈമാറി. കൈയേറി നിർമിച്ച മതിലിൻെറ ഒരു ഭാഗം എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു. രാവിലെ ഒമ്പതിന് ആരംഭിച്ച നടപടി ഒരു മണിയോടെയാണ് അവസാനിച്ചത്. ഭൂമി ൈകയേറി എന്ന പേരിൽ സി.പി.എം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ 1.18.5 ഏക്കർ സ്ഥലം കുടുംബ വകയാണ്. ഒരു സൻെറ് ഭൂമിപോലും ൈകയേറിയിട്ടില്ല, കരം തീർക്കുന്ന സ്ഥലം ൈകയേറി എന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ബുധനാഴ്ച അരങ്ങേറിയത്. പൊലീസിനെ ഉപയോഗിച്ച് സി.പി.എം ഗുണ്ടകളാണ് മതിൽ പൊളിച്ചത്. തഹസിൽദാർ ഭൂമി അളന്ന് തിട്ടപ്പെടുത്താനാണ് രാത്രി ഉത്തരവ് ഇറക്കിയത്. സി.പി.എം നടത്തുന്ന നുണപ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.