പിറവം: പിറവം മാർക്കറ്റ് റോഡിലുള്ള കാർത്തിക സൂപ്പർ മാർക്കറ്റിന് അഗ്നിബാധ. ഞായറാഴ്ച വൈകീട്ട് ആറോടെയുണ്ടായ തീപിടിത്തത്തിൽ കടയും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഞായറാഴ്ച വൈകീട്ട് ആേറാടെയായിരുന്നു സംഭവം. ഞായറാഴ്ചയായതിനാൽ കടയിൽ തിരക്ക് കുറവായിരുന്നു. ജീവനക്കാരും കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കടക്കുള്ളിൽ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വെൽഡിങ് ജോലിക്കിടെയാണ് അഗ്നിബാധയുണ്ടായതെന്ന് പ്രാഥമികാന്വേഷണം നടത്തിയ പിറവം പൊലീസ് വ്യക്തമാക്കി. അഗ്നിബാധയെത്തുടർന്ന് നാട്ടുകാരായ യുവാക്കൾ ഓടിയെത്തിയെങ്കിലും ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചതുമൂലം അടുക്കാനായില്ല. ഉടൻ പിറവം അഗ്നിരക്ഷാസംഘം എത്തിയെങ്കിലും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് കൂത്താട്ടുകുളം, രാമമംഗലം പുത്തൻകുരിശ്, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ എത്തി രണ്ടുമണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുള്ള കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാനായതുമൂലം വൻ ദുരന്തം ഒഴിവാക്കാനായി. അഗ്നിരക്ഷാസേനയോടൊപ്പം തീയണക്കാൻ ചേർന്ന രണ്ട് യുവാക്കൾക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലാക്കി. പിറവം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. രാത്രി 10 മണിക്കും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പൂർണമായും തീയണഞ്ഞതായി ഉറപ്പുവരുത്താനുള്ള ശ്രമം തുടരുകയാണ്. EM PRM super market പിറവം മാർക്കറ്റ് റോഡിൽ കാർത്തിക സൂപ്പർ മാർക്കറ്റിലുണ്ടായ അഗ്നിബാധയെത്തുടർന്ന് തീയണക്കാൻ അഗ്നിരക്ഷാസേനയും നാട്ടുകാരും ശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.