കളമശ്ശേരി: പ്ലസ് ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് വ്യാഴാഴ്ച റിപ്പോർട്ട് നൽകും. മർദനം മെബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശ്ശേരി ഗ്ലാസ് കോളനിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ സംഭവം. ലഹരി ഉപയോഗിച്ചത് വീട്ടിൽ പറഞ്ഞതായി ആരോപിച്ചാണ് 17കാരനെ സുഹൃത്തുക്കളായ ഏഴംഗ സംഘം മർദിച്ചത്. കേസെടുത്ത പൊലീസ്, പ്രായമാകാത്തവരെ പറഞ്ഞയക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ കേസിലെ ഒരാളെ തിങ്കളാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.