കൊച്ചി: ഊസറെ (Ooceraea) എന്ന അപൂർവ ജനുസിൽപെട്ട രണ്ട് ഇനം ഉറുമ്പുകളെ ഇന്ത്യയിൽ പുതുതായി കണ്ടെത്തി. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇവയെ കണ്ടെത്തിയത്. കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഈ ജനുസിലെ മറ്റ് സ്പീഷീസുകളിൽനിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. കേരളത്തിൽനിന്ന് കണ്ടെത്തിയ പുതിയ ഉറുമ്പ് ഇനം, വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞർ പ്രഫ. അമിതാഭ് ജോഷിയുടെ പേരിൽ അറിയപ്പെടും. കേരളത്തിൽ പെരിയാർ ടൈഗർ റിസർവിൽനിന്ന് കണ്ടെത്തിയ ഒരു ഇനത്തിന് ഊസറെ ജോഷി (Ooceraea joshii) എന്ന് പേര് നൽകി. ഇന്ത്യ ഗവൺമൻെറിൻെറ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിലെ ജവഹർലാൽ നെഹ്റു സൻെറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർചിലെ (JNCASR) വിഖ്യാത പരിണാമ ജീവശാസ്ത്രജ്ഞനായ പ്രഫ. അമിതാഭ് ജോഷിയുടെ ബഹുമാനാർഥമാണ് ഈ പേര് നൽകിയത്. പുതിയ ഇനത്തിൻെറ സ്വഭാവഗുണങ്ങൾ, കണ്ടെത്തിയ പ്രദേശം, എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി പേര് നൽകുന്നത്. എന്നാൽ, പരിണാമ ജീവശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, വർഗീകരണ ശാസ്ത്രം തുടങ്ങിയ പ്രത്യേക ഗവേഷണ മേഖലകളിലെ അതുല്യ സംഭാവനകൾക്കുള്ള ആദരമായി ഈ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലും പുതിയ സ്പീഷീസുകൾ അറിയപ്പെടാറുണ്ട്. ഇതാദ്യമായാണ് ഈ ജനുസിൽനിന്ന് കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ രണ്ട് സ്പീഷീസുകളെ കണ്ടെത്തിയത്. ഈ ജനുസിൽ ഇതുവരെ 14 സ്പീഷീസുകൾ ആണുള്ളത്. ഇതിൽ എട്ടെണ്ണം ഒമ്പത് ഖണ്ഡങ്ങളുള്ളതും അഞ്ചെണ്ണം 11 ഖണ്ഡങ്ങളുള്ളതും ഒരെണ്ണം എട്ട് ഖണ്ഡങ്ങളുള്ളതുമാണ്. ഇന്ത്യയിൽ ഇതിന് മുമ്പ് കണ്ടെത്തിയ രണ്ട് സ്പീഷീസ് ഒമ്പതും പതിനൊന്നും ഖണ്ഡങ്ങളുള്ളവയാണ്. ഊസറെ ഡെകാമറ (Ooceraea decamera) എന്ന ഇനമാണ് തമിഴ്നാട്ടിൽനിന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.