ഡോ. നജ്മക്കെതിരായ സൈബര്‍ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യണം -വിമന്‍ ഇന്ത്യ മൂവ്‌മൻെറ് പറവൂർ: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിെല കോവിഡ് ബാധിതരോടുള്ള അനാസ്ഥ പുറത്തുകൊണ്ടുവന്ന ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മൻെറ് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യവും അവകാശവും ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം വകവെച്ച് കൊടുക്കുകയും നീതിയെയും നിയമത്തെയും കാല്‍ക്കീഴില്‍ ഒതുക്കുകയും ചെയ്യുന്ന ഫാഷിസത്തിൻെറ നേര്‍രൂപമായി മാറുകയാണ് ഇടതുപക്ഷ സൈബര്‍ വിഭാഗം. ഡോ. നജ്മക്ക് പറയാനുള്ളത് നിര്‍ഭയമായി വിളിച്ചുപറയാന്‍ അവസരം ഒരുക്കേണ്ടത് സര്‍ക്കാറിൻെറ ബാധ്യതയാണ്. ആശുപത്രിയില്‍ അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ ആരോഗ്യവകുപ്പ് ഇടപെട്ട് പരിഹാരം കാണണം. ആശുപത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഷനോജ്, ജമീല വയനാട്, കെ.പി. സുഫീറ, എന്‍.കെ. സുഹറാബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.