ആലപ്പുഴ: നാലുവർഷത്തിനുള്ളിൽ കേരളത്തിൽ 1,63, 610 പട്ടയം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ സംസ്ഥാനതല നിർമാണവും 6526 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിവില്‍സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കലക്ടർ എ. അലക്സാണ്ടർ പട്ടയമേളയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചു. ആറുപേർക്ക് അദ്ദേഹം പട്ടയം വിതരണം ചെയ്തു. ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ 15ഉം ചേർത്തല താലൂക്കിൽ മൂന്നും കുട്ടനാട്, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ ആറുവീതവും മാവേലിക്കരയിൽ നാലുപേർക്കും ചെങ്ങന്നൂരിൽ 11 പേർക്കും മൂന്ന് ദേവസ്വം പട്ടയവും ഉൾെപ്പടെ ജില്ലയിൽ 48 പട്ടയങ്ങളാണ് നൽകിയത്. ഈ സർക്കാർ കാലയളവിൽ ജില്ലയിൽ 1016 പട്ടയങ്ങളും 106 കൈവശരേഖയും വിതരണം ചെയ്തു. പുന്നപ്ര, വയലാർ കിഴക്ക്, ചേപ്പാട്, ആറാട്ടുപുഴ, തെക്കേക്കര, എണ്ണയ്‌ക്കാട്, കുരട്ടിശ്ശേരി തുടങ്ങിയ ഏഴ് വില്ലേജ് ഓഫിസുകളാണ് സ്മാർട്ട് വില്ലേജാകുന്നത്. apl pattayavitharanam collector alexander ജില്ലയിലെ പട്ടയവിതരണത്തിൻെറ ഉദ്ഘാടനം കലക്ടർ എ. അലക്സാണ്ടർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.