ആലപ്പുഴ: ചികിത്സയെ തുടര്‍ന്ന് കടക്കെണിയിലായ അർബുദബാധിതയുടെ പരാതിയില്‍ ഉടൻ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ എ. അലക്സാണ്ടര്‍ നിർദേശം നല്‍കി. മുല്ലക്കല്‍ സ്വദേശി സന്തോഷ്‌കുമാര്‍ അർബുദ ചികിത്സയെ തുടര്‍ന്നാണ് കടക്കെണിയിലായത്. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ച കലക്ടറുടെ പരാതിപരിഹാര അദാലത്തില്‍ സന്തോഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ധനസഹായം ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കാനും പെന്‍ഷനുവേണ്ടി താലൂക്ക് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കാനും കലക്ടര്‍ നിർദേശിച്ചു. ഈ നടപടികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ താലൂക്ക് തഹസില്‍ദാറെയും കലക്ടര്‍ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച കലക്ടറുടെ ചേംബറില്‍ നടന്ന അദാലത്തില്‍ ആകെ 40 പരാതികള്‍ ലഭിച്ചു. ഇതില്‍ 25 പരാതികളും അപ്പോള്‍ തന്നെ തീര്‍പ്പാക്കി. ഈ മാസം ഏഴിന് നടന്ന അദാലത്തില്‍ ബാക്കി വന്ന പരാതികളാണ് ചൊവ്വാഴ്ച പരിഗണിച്ചത്. പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ ജനസൗഹൃദപരമായി തീര്‍പ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നത്. അദാലത്തിലേക്ക് അക്ഷയ സൻെറര്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകര്‍ക്ക് അക്ഷയ സൻെററില്‍ ഹാജരായി കലക്ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു. അനധികൃത ഊന്നി/ചീനവലകള്‍ നീക്കണം ആലപ്പുഴ: ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ നിന്നുള്ള രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഊന്നി/ചീനവലകള്‍ അടിയന്തിരമായി ഈമാസം 30ന് മുമ്പായി നീക്കം ചെയ്യണം. അല്ലാത്ത തുടര്‍ നടപടികള്‍ സ്വീകരിച്ച് ഇവ നീക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.