ബജറ്റ് പ്രഖ്യാപനത്തിന് മൂന്നു വയസ്സ്; കരകയറാതെ കുട്ടനാട്ടിലെ ആതുരാലയം

ഹെലിപാഡ് സംവിധാനമുള്ള കെട്ടിടമെന്നായിരുന്നു പ്രഖ്യാപനം; കല്ലുപോലും ഇട്ടിട്ടില്ല കുട്ടനാട്: നാടിനെയാകെ വെള്ളത്തിൽ മുക്കിയ പ്രളയത്തിനുശേഷമുള്ള ബജറ്റിൽ കുട്ടനാട്ടിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് 150 കോടി രൂപ അനുവദിച്ചിട്ട് മൂന്നുവർഷം. ചുറ്റും വെള്ളത്താൽ മൂടുന്ന ഇവിടെ ഹെലിപാഡ് സംവിധാനമുള്ള ആധുനിക ആശുപത്രിക്കെട്ടിടം കുട്ടനാട്ടുകാർ സ്വപ്നം കണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. വർഷങ്ങൾ പിന്നിടുേമ്പാൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നടത്താൻ പോലുമായിട്ടില്ല. 2018നുശേഷം വന്ന തുടർ ബജറ്റുകളിലും പുളിങ്കുന്ന് ആശുപത്രിക്ക് കോടികൾ വകയിരുത്തി. ആശുപത്രിയും പരിസരവും വെള്ളത്തിലെന്ന സ്ഥിതിക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിലും ആശുപത്രി പ്രവർത്തനം നിലച്ചു. കോവിഡ് വാക്സിനേഷൻ ക്യാമ്പുപോലും നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ആശുപത്രി ഒാഫിസ് പ്രവർത്തിക്കുന്ന കെട്ടിടം ഒഴിച്ച് അത്യാഹിത വിഭാഗത്തിലടക്കം വെള്ളം കയറി. ശൗചാലയങ്ങൾപോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. 2019ൽതന്നെ ആശുപത്രി വികസന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതാണ്. ഇൻകൽ കമ്പനിയെ നിർമാണ ചുമതലയും ഏൽപിച്ചു. മണ്ണുപരിശോധനയും എസ്റ്റിമേറ്റും വേഗത്തിൽ തയാറാക്കി. സ്ഥലം തികയില്ലെന്ന റിപ്പോർട്ടിൽ പ്രശ്ന പരിഹാരമായി പുളിങ്കുന്ന് െഫാറോന പള്ളി ഒന്നര ഏക്കർ വിട്ടുനൽകി. സാേങ്കതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം ആശുപത്രി സന്ദർശിച്ചു. നിർമാണ ചുമതലയുള്ള കമ്പനി ഇതുവരെ വിശദ റിപ്പോർട്ട് (ഡി.പി.ആർ) കിഫ്ബിക്ക് സമർപ്പിച്ചിട്ടില്ല. ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിച്ചാൽ മാത്രമെ അന്തിമാനുമതി കിട്ടൂ. പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരുഭാഗത്ത് നിലവിെല പഴയ കെട്ടിടം പൊളിച്ചുമാറ്റണം. ഇത് സാധ്യമായിട്ടില്ല. ഇതിന് സാേങ്കതികാനുമതി കിട്ടണം. കെട്ടിടത്തിന് പഴക്കം കുറവായതിനാൽ അനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നതായി ആശുപത്രി അധികൃതർ പറയുന്നു. സാങ്കേതിക അനുമതി കിട്ടിയാൽ മാത്രമെ കിഫ്ബിക്ക് ഡി.പി.ആർ സമർപ്പിക്കാൻ കഴിയൂവെന്നാണ് ഇൻകൽ കമ്പനി അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.