പുതിയകാവ് സൻെറ് മേരീസ് കത്തീഡ്രൽ പെരുന്നാൾ നിയന്ത്രണങ്ങളോടെ നടത്തും മാവേലിക്കര: പുതിയകാവ് സൻെറ് മേരീസ് കത്തീഡ്രലിൽ പെരുന്നാളും റാസയും വാദ്യമേളവും വെടിക്കെട്ടും ഇല്ലാതെ നടത്താൻ സർക്കാർതല യോഗത്തിൽ തീരുമാനം. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ വിളിച്ച അവലോകന യോഗമാണ് കോവിഡ് മാനദണ്ഡം പൂർണമായും പാലിക്കുന്നതിൻെറ ഭാഗമായി നിർണായക തീരുമാനങ്ങൾ എടുത്തത്. ജനപങ്കാളിത്തത്തോടെയുള്ള റാസക്ക് പകരം അലങ്കരിച്ച വാഹനങ്ങളിൽ മാത്രമായി റാസ ആചാരപ്രകാരം നടത്തും. പൊലീസ് അനുമതി നൽകുന്ന നിശ്ചിത എണ്ണം വാഹനങ്ങൾ പ്രത്യേക സ്റ്റിക്കർ പതിച്ചു മാത്രമേ റാസയിൽ പങ്കെടുക്കാൻ അനുവദിക്കൂ. 15, 16 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ 15ന് മാത്രമേ റാസ ഉണ്ടാകൂ. രണ്ടാം ദിവസത്തെ സൺഡേ സ്കൂൾ, മർത്തമറിയം സമാജം റാലി ഒഴിവാക്കി. അതിനാൽ 16ന് കുർബാനക്ക് ശേഷം പള്ളിക്കു പ്രദക്ഷിണം നടത്തി കൊടിയിറക്ക് നടക്കും. 15ന് വൈകീട്ട് ഏഴിന് തഴക്കര എം.എസ് സെമിനാരിയിൽനിന്ന് ആരംഭിക്കുന്ന വാഹന റാസ ഒരു സ്ഥലങ്ങളിലും നിർത്തില്ല. പള്ളി പരിസരത്തും റാസ കടന്നുപോകുന്ന വഴിയുടെ ഇരുവശത്തും വെടിക്കെട്ട് നടത്തുന്നത് കർശനമായി ഒഴിവാക്കി. റാസ നടത്തുന്നതിന് കത്തീഡ്രൽ മാനേജിങ് കമ്മിറ്റി ആരോഗ്യവകുപ്പിൻെറ പ്രത്യേക അനുമതി വാങ്ങി പൊലീസിനു നൽകണം. കുർബാനയിൽ പങ്കെടുക്കാൻ നിശ്ചിത എണ്ണത്തിൽ കൂടുതൽ അംഗങ്ങളെ അനുവദിക്കില്ല. പള്ളിയിലെ ചടങ്ങുകൾ, റാസ എന്നിവയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പാക്കും. സർക്കാർതല അവലോകന യോഗത്തിലെ തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നഗരസഭ വൈസ് ചെയർപേഴ്സൻ ലളിത രവീന്ദ്രനാഥ്, കൗൺസിലർമാരായ സജീവ് പ്രായിക്കര, നൈനാൻ സി. കുറ്റിശേരിൽ, അനി വർഗീസ്, ബിനു വർഗീസ്, തഹസിൽദാർ എസ്. സന്തോഷ് കുമാർ, സി.ഐ ബി. വിനോദ് കുമാർ, ജോയൻറ് ആർ.ടി.ഒ എം.ജി. മനോജ്, ഫയർ ഓഫിസർ എച്ച്. താഹ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, വികാരി എബി ഫിലിപ്, സഹവികാരി ജോയ്സ് വി. ജോയി, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി. കോശി തുണ്ടുപറമ്പിൽ, കൺവീനർ വി.പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: AP50 Puthiyakav പുതിയകാവ് സൻെറ് മേരീസ് കത്തീഡ്രലിൽ പെരുന്നാളുമായി ബന്ധപ്പെട്ട സർക്കാർതല യോഗത്തിൽ നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.